വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് രേഖകൾ മുപ്പതു മിനിട്ട് മുമ്പ് നൽകിയാൽ മതി: പ്രേമചന്ദ്രൻ എം.പി..

കൊല്ലം:വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകൾ വിമാനം പുറപ്പെടുന്നതിന് മുപ്പതു മിനിറ്റ് മുമ്പ് മാത്രം ഹാജരാക്കിയാൽ മതിയെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ധ്യാനേശ്വർ എം. മുലൈ രേഖാമൂലം അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാല്പത്തിയെട്ട് മണിക്കൂർ മുമ്പ് ബന്ധപ്പെട്ട രേഖകൾ വിമാനത്താവളങ്ങളിൽ എത്തിക്കണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടിയായിട്ടാണ് വിവരം അറിയിച്ചതെന്നും എം.പി പറഞ്ഞു.
മരണ സർട്ടിഫിക്കേറ്റിൽ മരണ കാരണം വ്യക്തമാക്കണമെന്നു മാത്രമാണ് വ്യവസ്ഥ. പകർച്ചവ്യാധിയോ സാംക്രമിക രോഗങ്ങളോ പകരാതിരിക്കാനാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്
ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില് കോഴിക്കോട് വിമാനത്താവളത്തിന്റെ ഡയറക്ടറുമായി ചര്ച്ച നടത്തിയതായും, കോഴിക്കോട് വിമാനത്താവളത്തിലും ഇതേ നടപടി ക്രമമാണ് ബാധകമെന്നും അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില് പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ