Hot News

മീനച്ചിലാറിനെയും.,മലകളെയും സംരക്ഷിക്കാൻ കർഷകരുടെ കൂട്ടായ്മ മജു പുത്തൻകണ്ടത്തെ പാലായിൽ മത്സരിപ്പിക്കാൻ ഒരുങ്ങുന്നു.



പാലാ ഉപതെരഞ്ഞെടുപ്പിൽ കർഷക കൂട്ടായ്മയുടെ സ്ഥാനാർത്ഥി രംഗത്തുണ്ടാകുമെന്ന് ഉറപ്പായി.മീനച്ചിലാറിനെയും.,മലകളെയും സംരക്ഷിക്കാനാണ് ഇവർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ മജു പുത്തൻകണ്ടത്തെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.

പാലാ നിയോജക മണ്ഡലത്തിലെ രാമപുരം പഞ്ചായത്തിലെ കോട്ടമല.,കുറിഞ്ഞി,കൂമ്പൻ മലനിരകൾ ഇടിച്ചു നിരത്തി ക്വാറികൾ സ്ഥാപിക്കാൻ പാറമട മാഫിയ ശ്രമിച്ചപ്പോൾ രാമപുരം ജനത ഒറ്റക്കെട്ടായി ആ നീക്കത്തെ ചെറുത്ത് തോൽപ്പിക്കയുണ്ടായി.പാറമട മാഫിയാ ഉയർത്തിയ വെല്ലുവിളികളെ ധീരതയോടെ നേരിട്ട ആ അനുഭവ തഴമ്പിൽ നിന്നുമാണ് കർഷക കൂട്ടായ്‌മ പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാര്ഥിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ ഉള്ളനാട്‌.,പിണ്ണാക്കനാട്.,ഇടമറുക് തുടങ്ങിയ പ്രദേശത്ത് പാറമട മാഫിയ നൂറുകണക്കിന് ഏക്കർ സ്ഥലം പാറമടയ്ക്കായി വാങ്ങി കൂട്ടിയതിൽ തദ്ദേശവാസികൾ കടുത്ത ആശങ്കയിലാണ്.അവർ കോട്ടമല സമര സമിതി നേതാക്കളായ പ്രമോദ് കൈപ്പിരിക്കൽ.,ജയപ്രകാശ് ഇലഞ്ഞിപ്പാറയിൽ.,സോണി കമ്പകം തുടങ്ങിയവരുമായി ബന്ധപ്പെടുകയും ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് ധർണ്ണാ സമരം നടത്തുകയും ചെയ്തു.

മുൻപ് കോട്ടമല സമരത്തെ മുന്നിൽ നിന്നും നയിച്ച കുറിഞ്ഞിയച്ചൻ എന്ന അപാര നാമത്തിൽ അറിയപ്പെടുന്ന ഫാദർ തോമസ് ആയിലുകുന്നേൽ ന്റെ സർവ്വ വിധ പിന്തുണയും ഈ ജനകീയ സമരത്തിനുണ്ടെന്നുള്ളത് പാറമട വിരുദ്ധ സമര സമിതി പ്രവർത്തകർക്ക് അനൽപമായ ആവേശമേകി.

രാമപുരം ,ഭരണങ്ങാനം.,മേലുകാവ്,കടനാട് തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളെയാകെ ഭയചികിതരാക്കി കൊണ്ട് പാറമട മാഫിയാ ഏക്കറുകണക്കിന് സ്ഥലം വാങ്ങി കൂട്ടുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിസ്സംഗതയിൽ നിന്നാണ് എന്റെ സ്ഥാനാർത്ഥിത്വം ജനങ്ങൾ ആവശ്യപ്പെട്ടത്.നൂറു കണക്കിന് ജനങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് ഞാൻ സ്ഥാനാർഥി ആകാമെന്ന് സമ്മതിച്ചത്.ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഞങ്ങൾ ഏറ്റെടുക്കുന്ന  ജനകീയ സമരത്തിന്റെ .മറ്റൊരു തലമയിയാണ് ഈ ഉപതെരെഞ്ഞെടുപ്പിനെയും ഞങ്ങൾ കാണുന്നതെന്ന് നിയുക്ത സ്ഥാനാർഥി മജു മാനുവൽ പുത്തൻകണ്ടം വേണാട് ന്യൂസിനോട് പറഞ്ഞു.

ഒരു വോട്ടും ഒരു രൂപയും എന്നാണ് ഈ കർഷക കൂട്ടായ്മയുടെ മുദ്രാവാക്യം.കോട്ടമല സമരത്തിൽ ഒരൊപ്പും ഒരു രൂപയും എന്ന മുദ്രാവാക്യം സമരസമിതി ഉയർത്തിയപ്പോൾ 30000 ഒപ്പും ഒരു ലക്ഷം രൂപയും കൊടുത്ത് രാമപുരം ജനത ആ സംരഭത്തിന് കനത്ത പിന്തുണ നൽകിയ അനുഭവവുമായാണ് കടനാട്ടിലെ ഈ കർഷക കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രയാണം

ജോർജ് പുളിങ്കാട് കേരളാ കോൺഗ്രസ്(എം)പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് 



പാലാ:കേരളാ കോൺഗ്രസ്(എം) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് ആയി ജോർജ് പുളിങ്കാട് നെ തെരെഞ്ഞെടുത്തു.ഇന്ന് കൂടിയ പാലാ നിയോജക മണ്ഡലം നേതൃ യോഗമാണ് ബെന്നി സാർ എന്നറിയപ്പെടുന്ന ജോർജ് പുളിങ്കാടിനെ തെരെഞ്ഞെടുത്തത്.വിരമിച്ച അധ്യാപകനാണ് ഇദ്ദേഹം.ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇദ്ദേഹത്തിന്റെ കഥകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

മുണ്ടുപാലത്തുള്ള മഞ്ഞക്കടമ്പിൽ ജോജിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എല്ലാ മണ്ഡലങ്ങളിൽ നിന്നുമായി നൂറോളം പ്രതിനിധികൾ പങ്കെടുത്തു.യോഗത്തിൽ ജോയി അബ്രാഹം.,മോൻസ് ജോസഫ് എം എൽ എ,സജി മഞ്ഞക്കടമ്പിൽ,മാത്തച്ചൻ പുതിയിടത്ത് ചാലിൽ.,പ്രസാദ് ഉരുളികുന്നം,സന്തോഷ് കാവുകാട്ട്,അജിത് മുതിരമല,മൈക്കിൾ പുല്ലുമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

വേൾഡ് മലയാളി കൗൺസിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു.



വേൾഡ് മലയാളി  കൗൺസിൽ കോഴിക്കോട്, വയനാട് പ്രളയ ദുരിത പ്രദേശത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിന്  കല്ലായിയിൽ വച്ച് ഗ്ലോബൽ ചെയർമാൻ ശ്രീ.എ വി  അനൂപിന്റെ നേതൃത്വത്തിൽ ഇന്ന് (29/08/19)നടന്ന യോഗത്തിൽ തീരുമാനിച്ചു. 


സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.ജോർജ്ജ്, കുളങ്ങര അധ്യക്ഷത വഹിക്കുകയും സ്റേററ്റ് ചെയർമാൻ സുജിത്ത് ശ്രീനിവാസൻ വിഷയാവതരണവും വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.മെഹറൂഫ് മണലൊടി  സ്വാഗതം പറയുകയും വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.ജോസ് പുതുക്കാടൻ ആശംസകൾ, അറിയിക്കുകയും, പ്രൊവിൻസ് സെക്രട്ടറി ശ്രീ.പ്രകാശ് നന്ദി പറയുകയും ചെയ്തു.കൂടാതെ ഡബ്ലിയൂ.എം സി  നേതാക്കൻമാരായ ചാക്കുണ്ണി, അലി, രാoദാസ് , തൃശ്ശൂർ ചാപ്റ്റർ സെക്രട്ടറി യു ഉമ്മർ  തുടങ്ങിയവർ പങ്കെടുത്തു.

പാലാ: ഒന്നാം പ്രമാണം  ലംഘിച്ചു .ഫിലിപ്പ്  കുഴികുളം പുറത്ത് 



പാലാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം തഴയപ്പെട്ടത് ഒന്നാം പ്രമാണം ലംഘിച്ചത് കൊണ്ടാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

.കത്തോലിക്കാ സഭയിലെ ഒന്നാം പ്രമാണമായ നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത് എന്ന ഒന്നാം പ്രമാണം ഫിലിപ്പ് കുഴികുളം ലംഘിച്ചതായാണ് നേതൃത്വം കരുതുന്നത്.
ജൂൺ മാസം കോട്ടയം റിട്രീറ്റ് സെന്ററിൽ നടന്ന ജോസ് ഗ്രൂപ്പിന്റെ സംസ്ഥാന സമിതി യോഗത്തിൽ പാലാ നിയോജക മണ്ഡലം പ്രസിഡന്റായ താൻ അറിയാതെ പാലായിൽ നിന്നുള്ള ഖദർ ഇട്ട നേതാക്കളെ ഒരു മിനിട്ട് കൊണ്ട് സംസ്ഥാന കമ്മിറ്റി മെംബറാക്കി ഹാളിൽ പ്രവേശിപ്പിച്ചത് ഫിലിപ്പിനെ ചൊടിപ്പിച്ചിരുന്നു .ഇത് അദ്ദേഹം നേരിട്ട് ജോസ് കെ മാണിയെ അറിയിക്കുകയും, രാജി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

താൻ പോലും പുറത്ത് നിൽക്കുമ്പോൾ പാലായിൽ നിന്നും വന്ന മുഖശ്രീയുള്ള ഖദർ ധരിച്ച പലരെയും അകത്ത് കയറിയിരുന്നോ എന്ന് പറഞ്ഞു ജോസ് നിർബന്ധിച്ചു സംസ്ഥാന കമ്മിറ്റി മെമ്പർ ആക്കിയിരുന്നു.എന്നാൽ തൊട്ടടുത്ത് നിന്ന സീനിയർ നേതാവായ ഫിലിപ്പ്  കുഴികുളത്തോട് അതിനെ കുറിച്ച് ഉരിയാടിയിരുന്നില്ല.ഇങ്ങനെയുള്ള കടുത്ത അവഗണന അദ്ദേഹത്തിൽ അലോസരം സൃഷ്ടിച്ചിരുന്നു.തുടർന്നാണ് അദേഹം രാജി ഭീഷണി മുഴക്കിയത്.

ഇത് കേരളാ കോൺഗ്രസിലെ ഒന്നാം പ്രമാണത്തിന്റെ ലംഘനമായാണ് കണക്ക് കൂട്ടുന്നത്.ഈ ഒന്നാം പ്രമാണ ലംഘനം കനത്ത അച്ചടക്ക ലംഘനമായി ജോസ് കെ മാണിയും, നിഷയും കാണുകയും ഉടനെ തന്നെ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്ന ഒരു പത്രത്തിൽ ഫിലിപ്പിനെ കുറിച്ച് അപവാദങ്ങൾ എഴുതിക്കുകയും ചെയ്തിരുന്നു .വലവൂരിലെ ട്രിപ്പിൾ ഐ.ടി തന്റെ ശ്രമഫലമായാണ് കൊണ്ട് വന്നത് എന്ന് ഫിലിപ്പ് പ്രചരിപ്പിച്ചു എന്ന്ആരോപിച്ചു.കൂടാതെ എവിടെയിരുന്നോ ആ സ്ഥാപനത്തിലോക്കെ  വൻ  അഴിമതി നടത്തിയിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.


എന്നാൽ പാലായിലെ രണ്ട് മണ്ഡലം കമ്മിറ്റികളാഴികെ ബാക്കിയെല്ലാ മണ്ഡലം പ്രസിഡന്റ് മാരും തന്നെ പിന്തുണയ്ക്കുന്നുവെന്ന് ഫിലിപ്പ് നോടടുത്ത കേന്ദ്രങ്ങളും പറയുന്നുണ്ട്. ട്രിപ്പിൾ ഐ.ടി കൊണ്ട് വന്നത് ഫിലിപ്പാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും തല്പരകക്ഷികളുടെ പ്രചരണമാണിതെന്നും ഫിലിപ്പിനോടടുത്ത കേന്ദ്രങ്ങൾ പറയുന്നു.അഴിമതി ആരോപണ പുകമറ സൃഷ്ടിക്കുന്നത് വെടക്കാക്കി തനിക്കാക്കാനാണെന്നു ആർക്കാണ് അറിഞ്ഞു കൂടാത്തതെന്നും ഇവർ ചോദിക്കുന്നു.


ഒരു കാലത്ത് കരൂർ പഞ്ചായത്തിൽ പാർട്ടി നാമാവശേഷമായപ്പോൾ ഫിലിപ്പിന്റെ ശക്തമായ നേതൃത്വത്തിലാണ് ഇപ്പോഴത്തെ  നിലയിൽ പാർട്ടിയെ കെട്ടിപ്പടുത്തതെന്നുള്ള കാര്യം ഇന്നലെ പെയ്ത് മഴയ്ക്ക് ഇന്ന് കുരുത്ത തകരകൾ മറന്നു പോകരുതെന്നും ഫിലിപ്പ് നോടടുത്ത കേന്ദ്രങ്ങൾ പറഞ്ഞു.2004 ൽ ജോസ് കെ മാണി പി സി തോമസിനോട് തോറ്റ് പാർട്ടി പ്രതിരോധത്തിലായപ്പോൾ മാണിസാർ മുൻകൈ എടുത്താണ് ഫിലിപ്പ് കുഴികുളത്തെ പോലെയുള്ള സമരാധ്യനായ നേതാവിനെ പാർട്ടിയെ നയിക്കാൻ കൊണ്ട് വന്നതെന്ന സത്യം ആരും മറക്കരുതെന്നും അവർ വേണാട് ന്യൂസിനോട് പറഞ്ഞു.

കാപ്പൻ വന്നു,പുതിയ തലമുറയുടെ വോളിബോൾ മത്സരം കാണാൻ 




പാലാ:പഴയ വോളിബോൾ താരമായ ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ പുതിയ തലമുറയുടെ വോളിബോൾ മത്സരം കാണാനെത്തി.പാലാ സെന്റ് തോമസ് കോളേജിൽ നടക്കുന്ന ബിഷപ്പ് വയലിൽ ഇന്റർ കോളേജിയറ്റ് വോളിബോൾ മത്സരം കാണാൻ കാപ്പൻ എത്തിയപ്പോൾ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന വിദ്യാർത്ഥികളും കരഘോഷത്തോടെ കാപ്പനെ സ്വീകരിച്ചു.

വിശിഷ്ടതിഥികളെ പരിചയപ്പെട്ട കാപ്പൻ അവിടെ എത്തിയ ചാനലുകാരോടൊപ്പം ചാനൽ ചർച്ചകളിലും പങ്കെടുത്തു.താൻ ഈ കോളേജ് മുറ്റത്തും വോളിബോൾ കളിച്ചിട്ടുണ്ട് എന്റെ കായീക വളർച്ചയിൽ സെന്റ് തോമസ് കോളേജ് വൻ സംഭാവനയാണ് നൽകിയിട്ടുള്ളത്.പാലായിലെ എല്ലാ വോളിബോൾ താരങ്ങളെയും എനിക്ക് സുപരിചിതമാണെന്നും കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

മുൻ ഇന്ത്യന്‍ ഇന്റര്‍ നാഷണല്‍ വോളിബോള്‍ താരമായിരുന്ന മാണി സി. കാപ്പന്‍ കാലിക്കട്ട് യൂണിവേഴ്‌സിറ്റി ടീമിലൂടെയാണ് കായികരംഗത്ത് വന്നത്. യൂണിവേഴ്‌സിറ്റി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മൂന്നു വര്‍ഷം കേരളാ ടീമിനുവേണ്ടി കളിച്ചു. 1977 കാലഘട്ടത്തില്‍ കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് താരമായിരുന്നു. 1978ല്‍ യു എ ഇലെ അബുദാബി സ്‌പോര്‍ട്ട്‌സ് ക്ലബ്ബിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.

82 വരെ വോളിബോളിലെ എക്കാലത്തെയും പ്രമുഖ താരമായിരുന്ന ജിമ്മി ജോര്‍ജ്, അബ്ദുള്‍ ബാസിദ്, സുരേഷ്മിത്ര, ബ്ലസന്‍ ജോര്‍ജ് തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. തിരികെ കേരളത്തില്‍ എത്തി കാര്‍ഷിക രംഗത്ത് സജീവമായി.

മാണി സി കാപ്പൻ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കി.



പാലാ: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി. ഇന്നലെ മണ്ഡലത്തിലെ മരണവീടുകളില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കയ്യൂര്‍, രാമപുരം, പാലാ മേഖലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ നേരില്‍ കണ്ട് മാണി സി. കാപ്പന്‍ വോട്ടുകളഭ്യര്‍ത്ഥിച്ചു. 


തുടര്‍ന്നു ഏറ്റുമാനൂരില്‍ സി പി എം ജില്ലാ പ്രവര്‍ത്തകയോഗത്തില്‍ പങ്കെടുത്തു. അതിനു ശേഷം കോട്ടയത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് പോയി. മാണി സി. കാപ്പനെ വി എന്‍ വാസവന്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. യോഗത്തിനുശേഷം ഘടകകക്ഷി നേതാക്കളുമായി തെരഞ്ഞെടുപ്പ് ആശയവിനിമയം നടത്തി. തിരികെ പാലായില്‍ എത്തിയ കാപ്പന്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് വോട്ടുകളഭ്യര്‍ത്ഥിച്ചു.


എലിക്കുളത്ത് കാസ്ട്രോ ഭവന് മുൻപിൽ ഫ്ലെക്സുകൾ റെഡി 


പാലാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ബോര്‍ഡുകളും പോസ്റ്ററുകളും ഇന്നലെ രാവിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സ്ഥാപിച്ചു. യു ഡി എഫ്  ബി ജെ പി മുന്നണികളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അനിശ്ചിതത്വത്തിലായതോടെ പ്രചാരണത്തിന്റെ ആദ്യ റൗണ്ടില്‍ ഇടതുമുന്നണി മുന്നേറ്റം നടത്തിയിരിക്കുകയാണെന്ന് ഇടതുമുന്നണി നേതാക്കള്‍ വിലയിരുത്തി. കെ എം മാണിയുടെ അസാന്നിദ്ധ്യം മറികടക്കാന്‍ യുഡിഎഫിനാവില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ ഇടതുമുന്നണിക്ക് മേല്‍കൈ വന്നിരിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. 


നാളെ മാണി സി.കാപ്പന്‍
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും


 ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നാളെ (31/08/2019) നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ളാലം ബ്ലോക്ക് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുന്നത്. പത്രികാസമര്‍പ്പണത്തിനു മുന്നോടിയായി നാളെ രാവിലെ 9 ന് പാലാ നഗരത്തിലെ വ്യാപാരികളെ നേരില്‍ കണ്ട് വോട്ടുകളഭ്യര്‍ത്ഥിച്ച ശേഷമാകും പത്രിക സമര്‍പ്പണത്തിന് പോകുന്നത്. ഇടതു മുന്നണി നേതാക്കള്‍ അനുഗമിക്കും.


മാണി സി. കാപ്പന്‍ നാളെ എലിക്കുളത്ത് 


 ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍ നാളെ  എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ടു വോട്ടുകളഭ്യര്‍ത്ഥിക്കും.
രാവിലെ 9.30ന് മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. 


4 ന് മുഖ്യമന്ത്രി പാലായില്‍


 സെപ്തംബര്‍ ഒന്ന് മുതല്‍ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിക്കും. പഞ്ചായത്ത് കണ്‍വന്‍ഷനോടുകൂടിയാണ് രണ്ടാം ഘട്ട പ്രചാരണത്തിന് തുടക്കമാകുന്നത്. നാലിന് വൈകിട്ട് ഇടതു മുന്നണി പാലാ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

.

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.