ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത്


ശ്രീനഗര്‍: അപകടം പതിയിരിക്കുന്ന ചതിയുടെയും ദേശദ്രോഹത്തിന്റെയും വഴി തിരഞ്ഞെടുക്കരുതെന്ന പിതാവിന്റെ ഉപദേശം അവഗണിച്ച മകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ. ഫര്‍ഹാന്‍ വാനി എന്ന ഭീകരനാണ് അച്ഛനായ ഗുലാം മൊഹമ്മദ് വാനിയുടെ ഉപദേശം തിരസ്കരിച്ച്‌ മരണം ഏറ്റുവാങ്ങിയത്. അച്ഛന്‍ പതിനെട്ടുകാരനായ മകനോട് ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ഛന്റെ അഭ്യര്‍ത്ഥന അവഗണിച്ച്‌ ഭീകരപ്രവര്‍ത്തനം തുടര്‍ന്ന ഫര്‍ഹാന്‍ വാനി സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അനന്തനാഗിലെ കൊകെര്‍നാഗില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഫര്‍ഹാന്‍ വാനി കൊല്ലപ്പെട്ടത്. അച്ഛന്‍ ഗുലാം മൊഹമ്മദ് വാനി ഈ അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തത് 2017 നവംബര്‍ 24 ന് ഫര്‍ഹാന്‍ വാനിയുടെ ഫേസ്ബുക്ക് വാളിലായിരുന്നു.

എന്റെ പ്രിയപ്പെട്ട മകനേ , എന്റെ ശരീരത്തെ കാര്‍ന്നു തിന്നുകയാണ് നീ ഞങ്ങളെ വിട്ടു പോയതിന്റെ വേദന . പക്ഷേ നീ തിരിച്ചു വരുമെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. നിന്റെ അച്ഛനാണ് ഞാന്‍.

നിന്നോട് ഞാനല്ലാതെ മറ്റാരും തിരിച്ചു വരണമെന്ന് പറയില്ല.

ലോകത്ത് മറ്റെല്ലാറ്റിനേക്കാളും നിന്റെ അമ്മ നിന്നെ സ്നേഹിക്കുന്നു. ദയവായി തിരിച്ചു വരൂ. നീ തിരഞ്ഞെടുത്ത വഴി ശരിയല്ല. അത് നിന്റെ വേദനയില്‍ മാത്രമേ അവസാനിക്കുകയുള്ളൂ.

ഞങ്ങളെ നിനക്കൊരിക്കലും കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കെത്തിക്കും . അതുകൊണ്ട് നീ തിരിച്ചു വരൂ."

ഇതായിരുന്നു അച്ഛന്റെ പോസ്റ്റ് . പക്ഷെ ഫര്‍ഹാന്‍ തിരിച്ചെത്തിയില്ല . ഫുട്ബോള്‍ താരമായിരുന്ന മജീദ് ഖാന്‍ കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തിരിച്ചെത്തിയതാണ് ഗുലാം മൊഹമ്മദ് ഖാന് പ്രേരണയായത്.

എന്നാല്‍ ഫര്‍ഹാന്‍ തിരിച്ചെത്തിയില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.