വെള്ളപ്പൊക്കം ആഘോഷമാക്കി പാലാക്കാർ
പാലാ:സംസ്ഥാനത്ത് വെള്ളപ്പൊക്കം ആഘോഷമാക്കുന്നുവെന്ന പാലാക്കാരുടെ ഖ്യാതിക്കു ഈ പ്രളയത്തിലും ഒരു കുറവും വന്നില്ല.പാലായ്ക്കു 10 കിലോമീറ്റർ ചുറ്റളവിലുള്ള ആബാലവൃത്തം ജനങ്ങളും പാലായിലെ വെള്ളപ്പൊക്കം കാണാൻ രാവിലെ തന്നെ പാലായിലെത്തി.
പാലാ അമലോത്ഭവ മാതാവിന്റെ ജൂബിലി പെരുന്നാളും.,ളാലം.,കടപ്പാട്ടൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും പാലാക്കാർ ജാതി മത ഭേദമെന്യേ ആഘോഷിക്കാറുണ്ട്. ശേഷം പാലാക്കാർ ആഘോഷിക്കുന്നത് പാലാ വെള്ളപ്പൊക്കം തന്നെ.
ഇന്ന് രാവിലെ .അടുക്കം പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതാണ് പാലായിൽ വെള്ളമുയരാൻ കാരണം.പോലീസ് വെളുപ്പിന് നാല് മുതൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തി ജനങ്ങളെ ജാഗരൂകരാക്കി.തലേന്നത്തെ മഴമൂലം വ്യാപാരികൾ സാധനങ്ങളൊക്കെ താഴ്ന്ന പ്രദേശത്ത് നിന്നും മാറ്റിയിരുന്നു.
തലേ ദിവസം തന്നെ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്റ്റർ അവധി പ്രഖ്യാപിച്ചതിനാൽ വിദ്യാർത്ഥികളും അവധി ആഘോഷ മൂഡിലായിരുന്നു.രാവിലെ മുതൽ തന്നെ വെള്ളപ്പൊക്കം കാണാൻ ജനം പാലായിലേക്ക് ഒഴുകി.ഉത്സവവും.,പെരുന്നാളും കൂടുന്ന ലഹരിയിലായിരുന്നു ജനങ്ങളാകെ.
പല വീടുകളിലും സ്ത്രീകൾ അടക്കമുള്ളവർ വെള്ളപ്പൊക്ക ആഘോഷത്തിലായതിനാൽ ഭക്ഷണം ഹോട്ടലിൽ നിന്നാക്കി.അത് കൊണ്ട് തന്നെ പല ഹോട്ടലുകളിലെയും ഭക്ഷണം പെട്ടെന്ന് തന്നെ തീർന്നു.പിന്നെ കിട്ടിയ വാഹനങ്ങളിൽ പട്ടണത്തിനടുത്തുള്ള ഹോട്ടലുകൾ തേടി യാത്രയായി.അവിടെയും ഭയങ്കര തിരക്കായിരുന്നു.വള്ളിച്ചിറ മോഹനന്റെ ഹോട്ടലിലും.,പേണ്ടാനംവയൽ മോഹനന്റെ കാർത്തിക ഹോട്ടലിലും ഭക്ഷണം പെട്ടെന്ന് തന്നെ തീർന്നു.
കോഴിക്കടയിലും നല്ല തിരക്കായിരുന്നു.പട്ടണങ്ങളിലെ കോഴിക്കടകൾ അടഞ്ഞു കിടന്നതിനാൽ പട്ടണ പ്രാന്തങ്ങളിലെ കോഴിക്കടകളിലും നല്ല തിരക്കായിരുന്നു.അവിടത്തെ സ്റ്റോക്കും പെട്ടെന്ന് തീർന്നു.വൈകിട്ടോടെ തിരക്ക് കുറഞ്ഞപ്പോൾ കന്യാസ്ത്രീകൾ അടക്കമുള്ളവർ വെള്ളപ്പൊക്കം കാണാൻ എത്തി.
കോട്ടയം റൂട്ടിൽ അരമന മുതൽ പുലിയന്നൂർ വരെയും.,മുൻസിപ്പൽ ടൗൺഹാൾ മുതൽ സ്റ്റേഡിയം ജങ്ഷൻ വരെയും.,പഴയചന്ത,മുണ്ടുപാലം.,കരൂർ.,ചെത്തിമറ്റം.,മൂന്നാനി.,മുരിക്കുംപുഴ.,കടയം,പൂവരണി,ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിരുന്നു.
![]() |
| കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ബിഷപ്പ് ജേക്കബ്ബ് മുരിക്കനും.,ഫാദർ തോമസ് വാട്ടപ്പള്ളിയും വെള്ളപ്പൊക്കം കാണാനിറങ്ങിയപ്പോൾ |
പോലീസ് ശക്തമായ സാന്നിധ്യമായി രംഗത്തുണ്ടായിരുന്നു.രാവിലെ മുതൽ കിട്ടിയ വാഹനങ്ങളിൽ ജനങ്ങൾ ഒരേ സമയം ടൗണിലേക്ക് എത്തിയതിനാൽ ട്രാഫിക് ബ്‌ളോക് ഒഴിവാക്കുന്നതിന് പോലീസ് സുത്യർഹമായ സേവനമാണ് നടത്തിയത്.ജോസ് കെ മാണിയും.,സംഘവും വെള്ളപ്പൊക്കം കാണാനുണ്ടായിരുന്നു.മുത്തോലി ഭാഗത്തുള്ള 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുകയും ദുരിതാശ്വാസ ക്യാമ്പ് തുറക്കുകയും ചെയ്തു.











ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ