ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു;താന്‍ പഠിപ്പിക്കുന്ന സ്കൂള്‍ പാകിസ്താന്‍ തന്നെ:ശശികല

പാലക്കാട് : പറഞ്ഞ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്
നേതാവ് ശശികല. താന്‍ പഠിപ്പിക്കുന്ന വിദ്യാലയം പാക്കിസ്താന്‍ ആണെന്ന തന്റെ പ്രസ്താവനയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്നാല്‍ അതിന് തയ്യാറാണെന്നും ശശികല പറഞ്ഞു.
താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. എന്നാല്‍ താന്‍ ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല പറഞ്ഞു.
നിലവില്‍ വല്ലപ്പുഴ സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് ശശികല.

പ്രഥാനാധ്യാപിക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ സ്ക്കൂളിന്റെ ചുമതല വഹിക്കുന്നതും ശശികലയാണ്. ശികലയുടെ പ്രസംഗത്തിനെതിരെ വല്ലപ്പുഴയിലെ ജനങ്ങളും സ്കൂളിലെ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്നലെ രാവിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ കരിങ്കൊടി കെട്ടുകയും ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ' സേവ് വി എച്ച്‌ എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്കൂളില്‍ വേണ്ട എന്ന മുദ്രാവാക്യവുമായാണ് വിദ്യാര്‍ഥികള്‍ പ്രകടനം നടത്തിയത്.
വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ സ്കൂളില്‍ അനിശ്ചിത കാല പഠിപ്പ് സമരം ആരംഭിക്കാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ഥികള്‍. എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന ഐക്യമുന്നണിയാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. ശശികല പരസ്യമായി മാപ്പു പറയണമെന്നാണ് ഇവരുടെ ആവശ്യം. ക്ലാസ്സ് ബഹിഷ്കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.