ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

നോട്ട് നിരോധനം ബാങ്കുകള്‍ക്ക് ചാകരയായി; ബാങ്കില്‍ ഇതുവരെ എത്തിയത് ആറു ലക്ഷം കോടി നിക്ഷേപം

മുംബൈ: കേന്ദ്രത്തിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ സാധാരണക്കാര്‍ നട്ടം തിരിയുന്നുണ്ടെങ്കിലും ബാങ്കുകള്‍ക്ക് ഏറെ നല്ലകാലം. വെറും രണ്ടാഴ്ചയിലേക്ക് മാത്രം നടപടി നീങ്ങൂന്പോള്‍ ഇതുവരെ ബാങ്കുകളിലേക്ക് എത്തിയത് ആറു ലക്ഷം കോടി രൂപ. വിവിധ ബാങ്കുകളില്‍ പണംമാറിയെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടിയില്‍ പിന്‍ വലിക്കപ്പെട്ടത് വെറും ഒന്നര ലക്ഷം രുപയില്‍ താഴെയും.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍റെ കണക്കുകളിലാണ് ഈ വിവരമുള്ളത്. എടിഎം പ്രശ്നവും നോട്ടുമാറലുമൊക്കെയായി ഇതുവരെ പിന്‍ വലിക്കപ്പെട്ടത് വെറും 1.35 ലക്ഷം കോടി രൂപയാണ്. ആവശ്യത്തിന് പണം മിക്ക ബാങ്കുകളിലെയും അക്കൗണ്ടുകളില്‍ എത്തിയിരിക്കുകയാണ്. അതുകൊണ്ട് അടുത്ത കാലത്തൊന്നും ആര്‍ബിഐ യ്ക്ക് ബാങ്കുകള്‍ക്ക് കടം നല്‍കേണ്ടി വരികയില്ലെന്ന് മാത്രമല്ല റിസര്‍വ്ബാങ്കിലെ ഹ്രസ്വകാല നിക്ഷേപം ഉയരുകയും ചെയ്യും.

നോട്ട് അസാധുവാക്കല്‍ തുടരുന്പോള്‍ അനേകം കള്ളപ്പണം പിടി കൂടുന്ന സംഭവവും വ്യാപകമാകുന്നുണ്ട്. ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയത് 1.23 കോടി രൂപയായിരുന്നു. ഭുവനേശ്വറില്‍ നിന്നും 30 ലക്ഷത്തിന്‍റെ കള്ളപ്പണം പിടികൂടിയപ്പോള്‍ ഝാര്‍ഖണ്ഡിലെ ദുമ്കയില്‍ നിന്നും പിടികൂടിയത് 93 ലക്ഷമാണ്. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥന്‍റെ ദുമ്കയിലെ വീട്ടില്‍ നിന്നും 45 ലക്ഷമാണ് കണ്ടെത്തിയത്. വസ്തു ഇടപാടുകാരില്‍ നിന്നുമാണ് മറ്റു തുക.
ഭൂവനേശ്വറിലെ ഷാഹിദ് നഗറില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും പിടികൂടിയ 30 ലക്ഷത്തില്‍ 27 ലക്ഷവും 1000 ന്‍റെ നോട്ടുകള്‍ ആയിരുന്നു. 2000 ന്‍റെ 1500 നോട്ടുകളും ഉണ്ടായിരുന്നു. അതിനിടയില്‍ കള്ളപ്പണം ബിനാമി അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ പിഴയും ഏഴു വര്‍ഷം തടവും നല്‍കുമെന്നാണ് ഇന്‍കംടാക്സ് പറയുന്നത്. നിക്ഷേപിക്കുന്നവര്‍ക്കും അക്കൗണ്ട് ഉടമയ്ക്കും എതിരേ നടപടി വരും. നവംബര്‍ എട്ടിന് ശേഷം വന്‍ തോതില്‍ ബിനാമി നിക്ഷേപം നടക്കുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.