ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പുലര്‍ച്ചെ കൂട്ടുകാരിയേയും കൂട്ടി സ്കൂട്ടര്‍ പഠിക്കുന്നതിനിടയില്‍ പൊലീസ് പൊക്കി; അനാശാസ്യവും മോഷണവും വരെ ആരോപിക്കപ്പെട്ടപ്പോള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

കുറ്റ്യാടി: പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചു. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രി എക്സ്റേ ടെക്നീഷ്യനും ചങ്ങനാശ്ശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിര (19) ആണു മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടിന് ആശുപത്രിക്കടുത്ത് കോഴിക്കോട് റോഡില്‍ സ്കൂട്ടര്‍ പഠിക്കുകയായിരുന്ന ആതിരയെയും വയനാട് സ്വദേശിനിയായ യുവതിയെയും രാത്രി പട്രോളിങ് നടത്തുകയായിരുന്ന നാദാപുരം ഡിവൈഎസ്പി കെ.ഇസ്മായില്‍ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയിരുന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിളിച്ചു വരുത്തിയ ശേഷം യുവതികളെ വിട്ടയച്ചതായി പൊലീസ് പറയുന്നു.

അറസ്റ്റ് ചെയ്തവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ പൊലീസ് ഉന്നയിച്ചിരുന്നു ഇതില്‍ മനംനൊന്താണ് ആത്മഹത്യ.
പൊലീസ് സ്റ്റേഷനില്‍ നിന്നും ആശുപത്രിയില്‍ തിരിച്ചെത്തിയ ആതിര വിഷം കഴിച്ചെന്നാണ് പൊലീസ് ഭാഷ്യം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതി ഇന്നലെ പുലര്‍ച്ചെ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിന്റെ സ്കൂട്ടറായിരുന്നു ഇവര്‍ പഠിക്കാന്‍ ഉപയോഗിച്ചത്. ഇതേ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു ഒപ്പമുണ്ടായിരുന്നത്. മോഷണം പോലും പെണ്‍കുട്ടികളുടെ പേരില്‍ പൊലീസ് ആരോപിച്ചിരുന്നുവെന്നാണ് സൂചന.
ആതിരയുടെ ഇരട്ട സഹോദരി അഞ്ജലിയും ഇതേ ആശുപത്രിയിലെ ഫാര്‍മസിയില്‍ ജോലി ചെയ്യുന്നുണ്ട്. ആറുമാസം മുന്‍പാണ് ഇരുവരും ഇവിടെയെത്തിയത്. മാതാവ് മായ. സഹോദരന്‍: മനു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വടകര ക്രൈംഡിറ്റാച്ച്‌ മെന്റ് ഡിവൈഎസ്പി ജയ്സണ്‍ കെ. ഏബ്രഹാമിനാണ് അന്വേഷണച്ചുമതല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.