
തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ബിജെപി സംസ്ഥാന ഓഫീസില്‍ തെളിവെടുപ്പ് നടത്തുന്നു. ഓഫീസ് ആക്രമിച്ചതുമനനായി ബന്ധപ്പെട്ട പരാതിയിലാണ് തെളിവെടുപ്പ്. നാലംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്. ഇവിടുത്തെ തെളിവെടുപ്പിന് ശേഷം ബിജെപി-സിപിഎം സംഘര്‍ഷം നടന്ന പ്രദേശങ്ങളിലും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലും മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.നല്ല കാര്യം വേണ്ടത് തന്നെയാണ്.എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്ന ഒരു ഡിപ്പാര്‍ട്ട്മെന്‍റ് ഉണ്ടെന്ന് കേള്‍ക്കുന്നത് പോലും ഇപ്പോഴാണ് ഇത് വരെ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ഒക്കെ ആയിരുന്നു.
ഇപ്പോഴെങ്കിലും ഉണര്‍ന്നത് നന്നായി താഴെ കൊടുക്കുന്ന ലിസ്റ്റില്‍ ഉള്ളവരെകൂടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഒന്ന് പരിഗണിക്കണം.അതോ അവര്‍ മനുഷ്യഗണത്തില്‍പ്പെടില്ലേ ?
1.സെപ്തംബർ 2015: വീട്ടിൽ പശു മാംസം സൂക്ഷിച്ചു എന്ന് ആരോപിച്ച് ദാദ്രിയിൽ മുഹമ്മദ് അഖ്ലാക്കിനെ കൊലപ്പെടുത്തി.
2. ഒക്ടോബർ 2015: പതിനാറ് വയസ്സ് മാത്രമുള്ള സാഹിദ് റസൂൽ ബട്ടിനെ, ഉദം പൂരിൽ വെച്ച് ട്രക്കിനു നേരേ ബോംബേറിഞ്ഞു കൊലപ്പെടുത്തി.
3. മാർച്ച് 2016: കന്നുകാലി കച്ചവടക്കാരാണെന്ന് ആരോപിച്ച് ലറ്റേഹറിൽ മുഹമ്മദ് മജ്ലൂമിനേയും അസാദ് ഖാനേയും മരത്തിൽ തൂക്കിക്കൊന്നു.
4. എപ്രിൽ 2017: കന്നുകാലി കടത്തുന്നവരെന്ന് ആരോപിച്ച് ആസമിൽ അബു ഹനീഫയേയും റിയാസുദ്ധീൻ അലിയേയും കൊലപ്പെടുത്തി.
5. എപ്രിൽ 2017: കന്നുകാലി കടത്ത് ആരോപിച്ച് ക്ഷീരകർഷകനായ പെഹലുഖാനേ അൽവാറിൽ കൊലപ്പെടുത്തി.
6. മെയ്യ് 2017: ബുലന്ദേ ശ്വറിൽ ഗുലാം മുഹമ്മദിനെ കൊലപ്പെടുത്തി.
7. മെയ്യ് 2017: മഹാരാഷ്ട്രയിൽ മുസ്ലിം പോലീസുക്കാരനെ മർദിച്ച് 'ജയ് ഭവാനി' മുദ്രാവാക്യം വിളിപ്പിച്ചു.
8. മെയ്യ് 2017: മലേഗാവിൽ പശു മാംസം സൂക്ഷിച്ചു എന്നാരോപിച്ച് രണ്ടു മുസ്ലിം കച്ചവടക്കാരെ മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചു.
9. മെയ്യ് 2017: ജാർഖണ്ഡിൽ പശുക്കടത്ത് ആരോപിച്ച് നാലു യുവാക്കളെ മർദ്ദിച്ചു കൊലപ്പെടുത്തി.
10. ജൂൺ 2017: കന്നുകാലികളെ. കടത്തുന്നു എന്നാരോപിച്ച് രാജസ്ഥാനിലെ ബാർ മറിൽ തമിഴ്നാട് സർക്കർ വെറ്റിനറി ഉദ്യോഗസ്ഥരെ അക്രമിച്ചു.
11. ജൂൺ 2017: പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്ന സ്ത്രീയുടെ ഫോട്ടോ എടുക്കുന്നത് തടയാൻ ശ്രമിച്ച സഫർ ഹുസൈനെ പ്രതാപ്ഗഢിൽ മർദ്ദിച്ചു കൊലപ്പെടുത്തി.
12. ജൂൺ 2017: കന്നുകാലി മോഷണം ആരോപിച്ച് ബംഗാളിൽ നസിറുൽ ഹഖ്, മുഹമ്മദ് സമിറുദ്ധീൻ, മുഹമ്മദ് നസീർ എന്നീ മൂന്ന് ചെറുപ്പക്കാരെ മർദ്ദിച്ചു കൊലപ്പെടുത്തി.
13. ജൂൺ 2017: ജാർഖണ്ഡിൽ 19 വയസ്സുക്കാരനായ സൽമാനെ പോലീസ് വീട്ടിൽ നിന്നും വിളിച്ച് ഇറക്കി കൊണ്ടുപോയി വെടിവെച്ചു കൊന്നു.
14. യു.പി യിൽ 70 വയസുക്കാരൻ മുഹമ്മദ് യൂനുസിനെ പള്ളിക്കകത്തു കയറി വെടിവെച്ചു കൊലപ്പെടുത്തി.
15. 16 വയസുക്കാരനായ ജുനൈദിനെ ഹരിയാനയിലെ ട്രെയിനിൽ വെച്ച് മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തി.
കമ്മീഷന്‍ മുകളില്‍ ഉള്ള എല്ലാവരുടെയും കാര്യങ്ങള്‍ ശരിയാക്കും എന്ന് കരുതുന്നു.
ഏതു മരണവും ദുഖമാണ് എന്നാല്‍ ചിലര്‍ കൊല്ലാനും ചാവാനും നടക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവനവന്റെ കുടുംബത്തിന് ആണ്.കൊല്ലാന്‍ നടക്കുന്നവന്‍ ഒരിക്കല്‍ അതു പോലെ ചാകും അതിനാല്‍ ആയുധം വെടിഞ്ഞു ശാന്തരാവുകയാണ് അവനവനും വീട്ടുകാര്‍ക്കും നല്ലത് .കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും ഓരോ കുടുംബത്തിലെ അച്ഛനോ, ആങ്ങളയോ, ഭര്‍ത്താവോ ഒക്കെ ആണ്.കുടുംബത്തിന്റെ അത്താണി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ