ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

കാമുകനെ വെട്ടിനുറുക്കിസ്യൂട്ട്‌കേസിലാക്കിയ ഡോ. ഓമന മുങ്ങിയിട്ട് 16 വർഷം; തേടി വലഞ്ഞ് ഇൻറർപോളും.

കാമുകനെ വെട്ടിനുറുക്കിസ്യൂട്ട്‌കേസിലാക്കിയ  ഡോ. ഓമന മുങ്ങിയിട്ട് 16 വർഷം; തേടി വലഞ്ഞ് ഇൻറർപോളും.


അജോ കുറ്റിക്കൻ

കണ്ണൂർ: മലേഷ്യയില്‍ മരിച്ചത് ഡോ. ഓമനയല്ലെന്ന് സ്ഥിരീകരിച്ചതോടെ ഇന്റര്‍പോള്‍ ഇവര്‍ക്കായി  അന്വേഷണം ഊർജ്ജിതമാക്കി.
  കരാറുകാരനായ കാമുകനെ കൊന്ന് മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസിലാണ് ഡോ. ഓമന കുപ്രസിദ്ധ ആകുന്നത്.
  മൃതദേഹം കൊക്കയില്‍ ഉപേക്ഷിക്കാനുളള ശ്രമത്തിനിടെ ഇവര്‍ പിടയിലാവുകയായിരുന്നു. മെഡിക്കല്‍ സയന്‍സിന്റെ പിന്‍ബലത്തിലായിരുന്നു കൊലപാതകവും തെളിവ് നശിപ്പിക്കാനുളള ശ്രമങ്ങളൂം.
 
ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പൊയതോടെ കേരളം കണ്ട പിടികിട്ടാപ്പുളളികളില്‍ ഒരാളായി മാറി ഡോക്ടര്‍ ഓമന.
   1996 ജൂലൈ 11 നാണ് പയ്യന്നൂരിലെ കരാറുകാരനായ മുരളീധരന്‍ ഊട്ടിയിലെ ലോഡ്ജില്‍ കൊല്ലപ്പെടുന്നത്.
    ആദ്യം ഊട്ടി റെയില്‍വേ സ്റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു.
 
തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസിലാക്കി.
   മൃതദേഹം കൊഡൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാനായിരുന്നു ഡോ. ഓമനയുടെ പദ്ധതി.
 
ഡോക്ടർ ഓമനക്ക് വേണ്ടി ഇന്റർപോൾ പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് 
പലയിടങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിക്കാനുളള ശ്രമത്തിനിടെയാണ് ഡോ. ഓമന പിടിയിലാവുന്നത്. കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസില്‍ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
   ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് മുരളീധരന്‍ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്. അയാള്‍ തന്നില്‍ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പൊലീസിന് നല്‍കിയ മൊഴി.
 
1998 ജൂണ്‍ 15 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. 16 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്‌നാട് പൊലീസിനു കണ്ടെത്താനായില്ല.
  ഇവര്‍ മലേഷ്യയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്റര്‍പോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റര്‍പോള്‍ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോര്‍ണര്‍ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം.

ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, സാറ എന്നിങ്ങനെയുള്ള പേരുകളും ഇവര്‍ ഒളിവില്‍ കഴിയുമ്പോള്‍ സ്വീകരിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. പയ്യന്നൂര്‍ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.