
കോന്നി: മാധ്യമം ദിനപ്പത്രത്തിന്റെ കോന്നിയിലെയും ശബരിമല സാന്നിധാനത്തിലെയും റിപ്പോർട്ടർ ആയ കോന്നി ഐരവൺ സ്വദേശി മനോജ് പുളിവേലിൽ കാണിച്ച സത്യസന്ധത ആരു മറന്നാലും സ്വിസ് സർലൻഡ് സ്വദേശികളായ അലക്സ് മാട്രട്ട്സ്, പെട്രാ
എന്നിവർ മറക്കില്ല...ഇവരുടെ ജീവിതം തിരിച്ചുകൊടുത്തത് മനോജ് ആണ്. ദൈവത്തിന്റെ സ്വന്തം നാട് കാണാനിറങ്ങിയ ഇവർ മൂന്നാർ കണ്ട് കുമളി - കോന്നി വഴി അടൂരിലേക്കു പോകുമ്പോൾ വകയാർ ഭാഗത്തുവെച്ചു ഇവർ സഞ്ചരിച്ച ബുള്ളെറ്റ് മോട്ടോർ സൈക്കിളിൽ നിന്നും വിലപ്പെട്ട രേഖകളും വിദേശ കറൻസികളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു .തൊട്ടു പുറകെ യാത്ര ചെയ്ത മനോജ് പുളിവേലിൽ ഇതു കാണുകയും ബാഗ് എടുത്തുകൊണ്ടു വിദേശ ടൂറിസ്റ്റുകളുടെ പിന്നാലെ പോയെങ്കിലും അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.ബാഗ് പരിശോധിച്ചപ്പോൾ കാണുന്നത് വളരെ വിലപ്പെട്ട നിരവധി രേഖകൾ... തിരികെ വന്ന് കൂടൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടാണ് മനോജ് പോയത്..ബാഗ് നഷ്ടപ്പെട്ട വിദേശികൾ പല പോലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി അവസാനം കൂടൽ സ്റേഷനിലുമെത്തി..ഉടനെതന്നെ മനോജിനെ വിളിച്ചു വരുത്തുകയും സ്റ്റേഷനിൽ വെച്ച് ബാഗും രേഖകളും വിദേശികൾക്ക് കൈമാറുകയും ചെയ്തു.....വളരെ സന്തോഷത്തോടും സ്നേഹത്തോടും അവർ പറഞ്ഞു. കേരളം പോലെ മനോഹരമാണ് ഇവിടുത്തെ ജനങ്ങളും .
മനോജിന്റെ മാതൃകാപരമായ പ്രവൃത്തിയെ നമ്മൾ അഭിനന്ദിക്കണം. കേരളാ ജേർണലിസ്റ്റ് യൂണിയൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കൂടിയായണ് മനോജ് പുളിവേലിൽ. കോന്നി ഫെസ്റ്റിൽ വളരെ സജീവമായി മനോജ് ഉണ്ടായിരുന്നു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതോടൊപ്പം പലപ്പോഴും ഒരു അനൗണ്സറുടെ ജോലിയും അദ്ദേഹം വളരെ സന്തോഷപൂർവം അവിടെ ചെയ്തു.
ഞങ്ങളുടെ സഹപ്രവർത്തകൻ കൂടിയായ മനോജിന്റെ പ്രവൃത്തിയിൽ ഞങ്ങൾ അഭിമാനിക്കുന്നു..... Manoj Pulivelil 94471 15207



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ